ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് പിന്തുണ ഏറുമ്പോൾ കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലേക്ക്.കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർക്കാരിനെതിരെയുള്ള ജെൻസി പ്രതിഷേധം ആളി കത്തും.പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.
പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രപക്ഷുബ്ധമാകും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ലോക്സഭയും രാജ്യസഭയും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം. പരീക്ഷാവീഴ്ചയിലും പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിലും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധിആവശ്യപ്പെട്ടു.
സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം ഇന്നും പാർലമെന്റിന് പുറത്തേക്ക് നീണ്ടേക്കും. നിർണായക ബില്ലുകൾ സഭയിലവതരിപ്പിക്കാൻ സർക്കാർ.അനുനയ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡയും ജിതേന്ദ്ര സിങും സോനം വാങ്ചുകിനെ ആശുപത്രിയിൽ എത്തി കണ്ടു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി. പാർലമെന്റിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.
![]()
