തിരുവനന്തപുരം :കരുവന്നൂരിൽ നടന്നത് കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സഹകരണ മേഖലയിലെ തട്ടിപ്പുകളില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ അതിരൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. മുഖ്യമന്ത്രി കൊളളക്കാർക്ക് കുട പിടിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
![]()
