വീണ്ടുമൊരു പരിസ്ഥിതി ദിനം.
ജോസഫ് അതിരുങ്കല്‍
മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ഈ ദിവസം കഴിയുന്നതോടെ നമ്മുടെ പരിസ്ഥിതി വിചാരങ്ങള്‍ അവസാനിക്കുമോ ?
മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ ഐക്യ രാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി 1972 ജൂൺ അഞ്ചുമുതൽ 16 വരെ സ്റ്റോക്കോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിലാണ് പരിസ്ഥിതി ദിനം ആചരിക്കാനുള്ള തീരുമാനം ഉണ്ടായത്. 1974 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം.
പ്രകൃതി ചൂഷണവും, മാലിന്യവത്കരണവുമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന ഭീഷണി. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സുനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ്.
വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? ആയതിനാല്‍ പരിസ്ഥിതി സൗഹൃദ പരമായ വികസനത്തിന് സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം. ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും.
പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന് പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.
വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്‍െറ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യന്റെ നിലനില്പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
ആഗോള താപനം
ഭൌമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽകഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർദ്ധനവിനെയും ഈ വർദ്ധനവിന്റെ തുടർച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് ആഗോളതാപനം എന്നു പറയുന്നത്. മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാര്യമായ ഉയർച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളിൽ മഞ്ഞും ഹിമാനിയും (ഗ്ലേസിയർ) ഉരുകുന്നതിനും ഇത് കാരണമാകുന്നു. സമുദ്ര ജല നിരപ്പ് രണ്ടു മീറ്റര്‍വരെ ഉയര്ന്നാല്കൊച്ചി പോലുള്ള സ്ഥലങ്ങള്ജലത്തിനടിയില് ആവുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്
ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക.
2016 ഒക്ടോബർ 2-ന്ആഗോള പാരിസ്ഥിതിക കരാർ ഇന്ത്യ ഒപ്പിട്ടതാണ്. ഇതിനനുസരിച്ച്നയങ്ങളും മറ്റും കൊണ്ടുവന്ന്കാർബൺ വിസർജ്ജന നിരക്ക്കുറയ്ക്കേണ്ടതായിട്ടുണ്ട്
പാരീസ്കരാറിൽ നൽകിയിട്ടുള്ള എൻഡിസി (ഓരോ രാജ്യങ്ങളും നടപ്പാക്കേണ്ട ഹരിതനയം മുൻകൂട്ടി സമർപ്പിക്കുന്ന നിർദ്ദേശം) അനുസരിച്ച്ഇന്ത്യ, 2016 – ൽ മാത്രം 2.5 മില്യൻ മുതൽ 3 മില്യൻ ടൺ കാർബൺ വിസർജ്ജനം കുറയ്ക്കേണ്ടതായിട്ടുണ്ട്. ഇതിനു വിപരീതമായി 2016 അവസാനമായപ്പോൾ തന്നെ 5.2 ശതമാനത്തോളം കാർബൺ വിസർജ്ജനം വർദ്ധിച്ചത്ആശങ്കക്ക് ഇടനൽകുന്നു.
ആൽഡോ ലിയോ പോൾഡ് പറഞ്ഞ ഈ വാക്കുകളാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും മനോഹരമായ നിര്‍വ്വചനം.
❝ സംരക്ഷണം എന്നത് മണ്ണും മനുഷ്യനും തമ്മിലുള്ളൊരു സ്വരച്ചേർച്ചയാണ്. ഇടതു കൈ വെട്ടിമാറ്റി വലതുകൈ കൂടുതൽ പരിപോഷിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല” ❞ – ആൽഡോ ലിയോ പോൾഡ്
അതായത് പരിസ്ഥിതിയുടെ ഏതെങ്കിലും ഒരു ഘടകത്തെ തകർത്തുകൊണ്ട് മറ്റൊരു ഘടകത്തെ കൂടുതൽ മെച്ചപ്പെടുത്താനോ പരിപോഷിപ്പിക്കാനോ കഴിയില്ല. ഒരു ഭാഗത്ത് ഉണ്ടാകുന്ന അതിക്രമവും അമിത ചൂഷണവും മറ്റുഭഗങ്ങളെക്കൂടി ദുർബലമാക്കും. ക്രമേണ സർവനാശമാകും ഫലം. ഒരു ഉദാഹരണം നോക്കാം– വികസനമെന്നു വിളിപ്പേരിട്ട് വയലായ വയലെല്ലാം നികത്തുന്നു. അതായത് തണ്ണീർത്തടങ്ങൾക്കു നാശമുണ്ടാക്കുന്നു എന്നിട്ട് ലക്ഷക്കണക്കിനു മരങ്ങൾ വച്ചുപിടിപ്പിക്കുന്നു. ഇത് പാരിസ്ഥിതികമായി ശരിയല്ല. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
❝ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കാതെ പരിസ്ഥിതിയെയും ജൈവജാതികളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങുമെത്താൻ കഴിയില്ല” – സ്റ്റീഫൻ ജെയ് ഗൗൾഡ്.
ജീവിക്കാന്‍ പണം മാത്രം പോരാ
നമ്മുക്ക് ജീവിക്കാന്പണം മാത്രം പോരാ. നമ്മള് ഗള്‍ഫില്‍ ജോലി ചെയ്ത്, പണമുണ്ടാക്കുന്നു. ബാങ്ക് ബാലന്‍സ് ഉണ്ടാക്കുന്നു. പക്ഷേ, നാട്ടില്തിരിച്ചു ചെല്ലുമ്പോള്അവിടെ ഒരു നല്ല പരിസ്ഥിതിയില്ലെങ്കില്‍ എന്ത് കാര്യം. ഇന്നലെ നാട്ടില്‍ നിന്ന് വിളിച്ച ഒരു മുന്‍ പ്രവാസി പറഞ്ഞത് നാട്ടില്‍ ഗള്‍ഫിലെക്കാള്‍ ചൂടാണെന്നാണ്.
എവിടെയായാലും, നമ്മുക്ക് ജീവിക്കാന്ശുദ്ധ വായുവം, ശുദ്ധ ജലവും, ഭക്ഷണവും, പാര്‍പ്പിടവും ആവശ്യമാണ്. അതിനെ തടസ്സപെടുത്തുന്ന കാര്യങ്ങള്സംഭവിക്കുമ്പോള് എതിരെ പോരാടാന്കഴിയണം. മരം മുറിക്കുന്നതിനു മുന്‍പ് അതിനോട് മാപ്പിരക്കുന്ന ഒരു നാടായിരുന്നു നമ്മുടേതെന്നു ഓര്‍ക്കുക.
ഓരോ കൊല്ലവും ചൂട് വര്‍ദ്ധിക്കുന്നു. കിണറുകള്‍, പുഴകള്എല്ലം വറ്റി. കുടിവെള്ളം കിട്ടാതെയാകുന്നു. മലിന ജലം നിറച്ച ടാങ്കരുകളിളാണ് കൊടിക്കന്ക്കിനു വിലയുള്ള ഫ്ലാറ്റുകളില്പോലും ജലം വിതരണം ചെയ്യുന്നത്. കുടിവെള്ളം മാത്രമല്ല, വര്‍ദ്ധിച്ചു വരുന്ന ചൂട്. ഒരു തരത്തിലും ജീവിക്കാന്‍കഴിയാത്ത
ചുടില്മനുഷ്യര്മാത്രമല്ല, ഇല്ലേ ജീവ ജാലങ്ങളും, ഉരുകി. എന്താണ് കാരണം. ഓരോ കൊല്ലവും ഇങ്ങനെ ചുട് കൂടി വരുകയാണ്.
44 നദികള്‍, 66 ലക്ഷം കിണറുകള്‍, ആയിരത്തില്‍പരം വലിയ കുളങ്ങള്തണ്ണീര്ത്തടങ്ങളും വയലുകളും, കായല്‍പ്രദേശവും കൊണ്ട് സമ്പന്നമായ ഒരു സംസ്ഥാനത്ത് അവസ്ഥയാണിത്. എന്ത് കൊണ്ട് ഇങനെ സംഭവിക്കുന്നു?
കേരളത്തില്‍ പത്ത് വര്‍ഷത്തിനിടയില്‍ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി ഭീതിജനകമായി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ക്വാറികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായി. പത്ത് വര്‍ഷം മുമ്പ് 1500 ക്വാറികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 5924 ആയി ഉയര്‍ന്നു.
വികസനം, വികസനം എന്ന മുദ്രാവാക്യം എവിടെയും, കുന്നുകള്മുഴുവന്ഇടിച്ച് നിരത്തുകയാണ്. ചതുപ്പ് നിലങ്ങള്എല്ലാം മണ്ണിട്ട് നികത്തപെടുന്നു. തണ്ണീര്ത്തടങ്ങള്എല്ലാം മണ്ണിട്ട് മൂടി. കായല്‍പരപ്പുകളും നികത്തി വലിയ കോണ്‍ക്രീറ്റ് സൌടങ്ങള്വരുന്നു. വലിയ ഡാമുകള്വരുന്നു. ആതിരപ്പള്ളി പോലുള്ളവ. ആറന്മുളക്ക് വേണ്ടി 1500 ഏക്കര്വയല്വ്യവസായ മേഖലായി പ്രഖ്യാപിച്ചു.
വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്പ്രദേശങ്ങള്തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്‍െറ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
താല്‍ക്കാലിക നേട്ടങ്ങൾക്ക് വേണ്ടി കുന്നിനെയും, പുഴയെയും വില്‍ക്കുന്ന മനുഷ്യര്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നതുകൊണ്ടാണ് കാലാവസ്ഥ പോലും നമ്മളെ കൈവിട്ടതെന്ന് പ്രമുഖ ശാസ്ത്രഞ്ജന്മാര് അഭിപ്രായപ്പെടുന്നു.
![]()
