കോട്ടയം : സ്പീക്കർ എഎന്‍ ഷംസീറിനെതിരെ വിമർശനവുമായി എൻഎസ്എസ്. വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തിയെന്ന് എൻഎസ്എസ് ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് ഷംസീർ മാപ്പ് പറയണം. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം‘, എന്നായിരുന്നു ഷംസീറിന്റെ പ്രസ്താവന.
ഇതിന് പിന്നാലെ യുവമോര്‍ച്ചയും വിഎച്ച്പിയും പരാതി നല്‍കിയിരുന്നു. യുവമോർച്ച മാർച്ചിൽ ഷംസീറിന് എതിരെ മുദ്രാവാക്യം വിളിച്ചതും വിവാദമായി. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ ഭീഷണി. ഇതിന് മറുപടിയുമായി പി ജയരാജൻ രംഗത്ത് വരികയും ചെയ്തു. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്നാണ് ജയരാജൻ പ്രതികരിച്ചത്
![]()
