ന്യൂഡല്‍ഹി:ചോദ്യ പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയെ ലാരിഹസിച്ചും കടന്നാക്രമിച്ചും രാഹുൽ ഗാന്ധി.
നീറ്റ്, നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.
നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുമോയെന്ന് മോദിയോട് കൊണ്ഗ്രെസ്സ് പ്രസിഡന്റ് ഖാര്‍ഗെ ചോദിച്ചു.മോദിക്ക് യുക്രൈന് യുദ്ധം നിർത്താനാകും, പക്ഷേ ചോദ്യചോർച്ച തടയാനാകില്ലെന്ന് പരിഹസിചായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം.രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിജെപി ലബോറട്ടറികൾ ആണ് തട്ടിപ്പിന്റെ പ്രഭവകേന്ദ്രമെന്നും രാഹുല്‍ ആരോപിച്ചു.
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേലും ഗാസയും തമ്മിലുള്ള സംഘർഷം തീർക്കാനും മോദിക്ക് കഴിയുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാനോ, തടയണമെന്ന് ആഗ്രഹിക്കാനോ മോദിക്കു സാധിക്കുന്നില്ലെന്ന് രാഹുല്‍ പരിഹസിച്ചു.
നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യം.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ആരംഭിച്ചു.
![]()
