കണ്ണൂർ : ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്പനച്ചരക്ക്, വെച്ചയുടനെ വിറ്റ് പോകുന്നത് ശ്രീരാമന്റെ പേരാണെന്ന് എഴുത്തുകാരൻ ടി.പദ്മനാഭന് അഭിപ്രായപ്പെട്ടു.ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കില് പരസ്പരം കാണുമ്പോള്‍ ‘ജയ് ശ്രീറാം’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അത് സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് എല്ലാവിധ സാധ്യതകളും.നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്റെ അറിവില്‍ ഏറ്റവും വലിയ ശ്രീരാമ ഭക്തന് ഒരാളേയുണ്ടായിട്ടുള്ളു. അദ്ദേഹം കവിയൊന്നുമായിട്ടില്ല. ജീവിതംകൊണ്ട് മഹത്തായ കവിത എഴുതിയ ഒരു മാന്യനായിരുന്നു. പേര് ഗാന്ധി. എം.കെ. ഗാന്ധി എന്നെഴുതിയാണ് അദ്ദേഹം ഒപ്പിടുക, മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ആ സാധുമനുഷ്യന് ജീവിതത്തില്‍ ഒരു സിനിമയേ കണ്ടിട്ടുള്ളു. അത് വിജയ് ഭട്ടിന്റെ രാമരാജ്യമായിരുന്നു. ഗാന്ധിയുടെ ഇഷ്ടദൈവമായ ശ്രീരാമനെക്കുറിച്ചാണ് ആ സിനിമ. ആ ഒറ്റ കാരണംകൊണ്ടാണ് തീരുന്നതുവരെ ഇരുന്ന് അദ്ദേഹം ആ സിനിമ കണ്ടത്. അദ്ദേഹം മരിക്കുമ്പോള്‍ രണ്ട് ശബ്ദമേ ഉച്ചരിച്ചിരുന്നുള്ളു;’ഹേ റാം, ഹേ റാം’ എന്ന്- പദ്മനാഭന് കൂട്ടിച്ചേര്‍ത്തു.
![]()
