റിയാദ്: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ 2025 വർഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിൻ ഡിസംബർ 15ന് ഞായറാഴ്ച അവസാനിക്കുമെന്ന് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ പറഞ്ഞു. കാമ്പയിന്റെ അവസാന മണിക്കൂറുകളിൽ സൗദിയിലുടനീളം കെഎംസിസി പ്രവർത്തകർ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്. സൗദിയിലെ മുഴുവൻ പ്രവാസികൾക്കും അംഗങ്ങളാകാവുന്ന പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള ട്രസ്റ്റ് ആണ് സുരക്ഷാ പദ്ധതി നടത്തി വരുന്നത്.
ഒക്ടോബർ 15ന് ആരംഭിച്ച അംഗത്വ കാമ്പയിനാണ് ഞായറാഴ്ച അവസാനിക്കുന്നത്. വിവിധ സെൻട്രൽ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ, കീഴ്ഘടകങ്ങൾ വഴി നേരിട്ടും ഓൺലൈൻ വഴിയുമായി ഇതിനകം ആയിരങ്ങളാണ് പദ്ധതിയിൽ അംഗത്വമെടുത്തിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഇത്തവണ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷധികാരി കെ.പി മുഹമ്മദ്കുട്ടി, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള, സുരക്ഷാ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ അഭ്യർത്ഥിച്ചു.
![]()
