മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയില്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. യുപി, ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്.
ബാന്ദ്ര ഈസ്റ്റിലെ മകൻ സീഷൻ്റെ ഓഫീസിന് പുറത്ത് വച്ചാണ് ബാബ സിദ്ദിഖിനെതിരെ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. ഉടന്‍ മുംബൈ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
ഈ വർഷം ഫെബ്രുവരിയിൽ സിദ്ദിഖ് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേരുകയായിരുന്നു.
മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായിരുന്നു ബാബ സിദ്ദിഖ്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുടെ ആശിഷ് ഷെലാറിനോട് സീറ്റ് നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടത് യൂത്തു കോൺഗ്രസ്സ് കാലം മുതലുള്ള സുഹൃത്തിനെയെന്നു രമേശ് ചെന്നിത്തല അനുശോചന കുറിപ്പിൽ പറഞ്ഞു.
![]()
