ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ മൂന്ന് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. നിജ്ജാർ കേസ് പ്രതികളെ കനേഡിയൻ പോലീസ് പിടികൂടിയതായി കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനെ (സിബിസി) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാനഡയിൽ നടന്ന മറ്റു മൂന്ന് കൊലപാതകങ്ങളിൽകൂടി പ്രതികൾക്ക്ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നിജ്ജറിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും നേരത്തേ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.നിലവിൽ അറസ്റ്റിലായ മൂന്നുപേർക്കുമെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ ഇന്ത്യൻ പൗരന്മാരാണ്. സ്റ്റുഡന്റ് വിസയിലും മറ്റും കാനഡയിലെത്തിയവരാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
![]()
