പാലക്കാട്: മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ കണ്ടെടുത്തു നശിപ്പിച്ചു. 95 കിലോ മത്സ്യം ആണ് കണ്ടെത്തിയത്. പാലക്കാട്, പുതുനഗരം മത്സ്യമാർക്കറ്റുകളിൽ നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.
സഞ്ചരിക്കുന്ന ലാബിൽ പഴകിയ മത്സ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
രണ്ടിടത്തു നിന്നായി 45 സാംപിളുകൾ ശേഖരിച്ചാണു പരിശോധന നടത്തിയത്. തുടർന്ന ഭകഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ 4 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പ്രധാനമായും അന്യസസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് മത്സ്യം വരുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.
ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ ആർ ഹേമ, ജോബിൻ എ തമ്പി, എസ് നയനലക്ഷ്മി, സി പി അനീഷ, ലാബ് ഉദ്യോഗസ്ഥരായ എസ്.വിനയൻ, ജി അനന്തകുമാർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം മനോജ് കുമാർ, അനിൽ കുമാർ, റെനി പി മാടശ്ശേരി, വി ബബിത, വി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
![]()
