റിയാദ് :ആവേശഭരിതവും സംഭവ ബഹുലവുമായ ജീവിതം കൊണ്ട് രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച ചേർത്തുപിടിച്ചു നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ഒ ഐ. സി. സി റിയാദ് സെൻട്രൽ കമ്മിറ്റി മുപ്പത്തിയൊമ്പതാം ഇന്ദിരാജി അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.തന്റെ തീരുമാനങ്ങൾ രാജ്യത്തിൻറെ ഐക്യത്തിനും കെട്ടുറപ്പിനും ചേരുന്നതായിരിക്കണമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നേതാവായിരുന്നു ഇന്ദിരാജി. പതിനാറു വർഷക്കാലത്തെ സദൃഡമായ ഭരണം കൊണ്ട് രാജ്യത്തിൻറെ സമസ്ത മേഖലകളിലും ചെന്നെത്തിയ നേതൃ പാടവം കൊണ്ടും കരുത്താർജ്ജിച്ച ഇന്ത്യ ഇന്ന് വെറുപ്പിന്റെയും അസഹിഷ്ണതയുടെയും പാതയിലേക്ക് നയിക്കപ്പെടുമ്പോൾ ഓരോ രാജ്യസ്നേഹിയും ഇപ്പോൾ ഇന്ദിരജി ഉണ്ടായിരുന്നെങ്കിലെന്ന് ചടങ്ങിൽ സംസാരിച്ചവർ സൂചിപ്പിച്ചു. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് നിറഞ്ഞ സദസ്സ് കൊണ്ട് ശ്രദ്ധയമായി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനി കടവിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദലി മണ്ണാർക്കാട് ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുല്ല വല്ലാഞ്ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്ലോബൽ അംഗം നൗഫൽ പാലക്കാടൻ,അസ്കർ കണ്ണൂർ,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര,നവാസ് വെള്ളിമാട്കുന്ന്,ഷംനാദ് കരുനാഗപ്പള്ളി,നിഷാദ് ആലംകോട്,ജില്ല പ്രസിഡന്റുമാരായ ശരത് സ്വാമിനാഥ്,സുരേഷ് ശങ്കർ,അമീർ പട്ടണത്ത്, ഫൈസൽ പാലക്കാട്,അബ്ദുൽമജീദ്,സജീർ പൂന്തുറ,ശുകൂർ ആലുവ,ബഷീർ കോട്ടയം,ഷഫീഖ് പുറകുന്നിൽ,സലാം ഇടുക്കി,വിൻസെന്റ്,സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ സകീർ ദാനത്ത്,റഫീഖ് വെമ്പായം,ജംഷാദ് തുവൂർ,രാജു ത്യശ്ശൂർ,ഷാജി മഠത്തിൽ,സോണി തൃശൂർ, തുടങ്ങിയവർ സംസാരിച്ചു. ജന.സെക്രട്ടറി യഹ്യ കൊടുങ്ങലൂർ സ്വാഗതവും സലിം അർത്തിയിൽ നന്ദിയും പറഞ്ഞു.
![]()
